കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്(എം)ആക്കി മാറ്റാന്‍ മമത ശ്രമിക്കുന്നു; കടുത്ത വിമര്‍ശനവുമായി അധീര്‍ ചൗധരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനെ, കോണ്‍ഗ്രസ് എം ആക്കാനാണ് (മമത കോണ്‍ഗ്രസ്) മമത ശ്രമിക്കുന്നതെന്ന് അധിര്‍ കുറ്റപ്പെടുത്തി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തിന്റെ വിവിധയിടങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ചും ആകര്‍ഷിച്ചും കോണ്‍ഗ്രസ്-എം ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇതിലൂടെ മോദിയുടെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമായി മമത മാറുകയാണ്,’ -അധീര്‍ പറഞ്ഞു. അസം, മേഘാലയ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങിലെ കോണ്‍ഗ്രസ് നേതാക്കളും എംഎല്‍ എമാരും മാറ്റും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച ചോദ്യത്ത് മറുപടിയായാണ് അധീര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. പ്രതിപക്ഷ സഖ്യത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് മമത ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാരില്‍ മമതയ്ക്ക് മന്ത്രിപദം ലഭിച്ചു. ഇന്ന് അതേ വ്യക്തി തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരല്‍ അട്ടിമറിച്ചുകൊണ്ട് ടിഎംസി രണ്ടാമത്തെ ഫിഡല്‍ കളിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃണമൂലിനെ പോലുള്ള പ്രാദേശിക പാര്‍ട്ടികളോട് ബി ജെ പി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും അധീര്‍ പറഞ്ഞു.