200 കോടിയുടെ തട്ടിപ്പ് കേസ്; ജാക്വിലിൻ ഫെർണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോൾ

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോൾ. ലീനയുടെ ഭർത്താവ് സുകേഷ് ചന്ദ്രശേഖർ എന്നിവർ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.

ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു ജാക്വിലിൻ.

കേസിൽ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരാണ്. ഇയാൾ തന്റെ പ്രമോർട്ടർമാരായ രൺബാക്സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനെയും തട്ടിപ്പിനിരയാക്കിയതായാണ് ഇഡിയ്ക്ക് കിട്ടിയ വിവരം.

കേസുമായി ബന്ധപ്പെട്ട ജാക്വിലിനെ 5 മണിക്കൂറോളം ഇഡി കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. ഡെൽഹി പോലീസാണ് ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തത്.