കൊറോണ മരുന്ന് പൂഴ്ത്തി വയ്പ്: ഗൗതംഗംഭീര്‍ എംപിയുടെ ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരെന്ന് ഡെല്‍ഹി സര്‍ക്കാര്‍ കോടതിയില്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് പുഴ്ത്തിവച്ച കേസില്‍ ഗൗതംഗംഭീര്‍ എംപിയുടെ കീഴിലുള്ള ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡെല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫാബിഫ്ളൂ മരുന്ന് പൂഴ്ത്തിവച്ചതായി സ്ഥിരീകരിച്ച് ഡ്രഗ് കണ്‍ട്രോളറാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നേരത്തെ, ഇതേ കേസില്‍ ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീറിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡെല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത ഡ്രഗ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത് ജോലി മറ്റ് ആരെയെങ്കിലും ഏല്‍പ്പിക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗംഭീര്‍ മരുന്ന് സംഭരിച്ചതിനെക്കുറിച്ച് ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്നായിരുന്നു കോടതി വിമര്‍ശനം. എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്ളൂ മരുന്ന് സംഭരിക്കാന്‍ സാധിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പരിശോധിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ലൈസന്‍സുള്ള നിരവധി ഡീലര്‍മാരില്‍ നിന്നാണ് മരുന്ന് സംഭരിച്ചതെന്നായിരുന്നു ഡ്രഗ് കണ്‍ട്രോളര്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നന്ദിതറാവു കോടതിയെ അറിയിച്ചത്.

മരുന്നിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ മരുന്ന പൂഴ്ത്തി വച്ചതെന്ന് നിരീക്ഷിച്ച കോടതി പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സ്മര്‍പ്പിച്ചത്. ഗംഭീര്‍ ഫൗണ്ടേഷന്‍, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്‍ക്കെതിരെ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ഓക്‌സിജന്‍ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്.ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് പുഴ്ത്തിവച്ച കേസില്‍ ഗൗതംഗംഭീര്‍ എംപിയുടെ കീഴിലുള്ള ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ഡെല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫാബിഫ്ളൂ മരുന്ന് പൂഴ്ത്തിവച്ചതായി സ്ഥിരീകരിച്ച് ഡ്രഗ് കണ്‍ട്രോളറാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ, ഇതേ കേസില്‍ ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീറിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡെല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത ഡ്രഗ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത് ജോലി മറ്റ് ആരെയെങ്കിലും ഏല്‍പ്പിക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗംഭീര്‍ മരുന്ന് സംഭരിച്ചതിനെക്കുറിച്ച് ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്നായിരുന്നു കോടതി വിമര്‍ശനം. എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്ളൂ മരുന്ന് സംഭരിക്കാന്‍ സാധിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പരിശോധിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ലൈസന്‍സുള്ള നിരവധി ഡീലര്‍മാരില്‍ നിന്നാണ് മരുന്ന് സംഭരിച്ചതെന്നായിരുന്നു ഡ്രഗ് കണ്‍ട്രോളര്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നന്ദിതറാവു കോടതിയെ അറിയിച്ചത്. മരുന്നിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ മരുന്ന പൂഴ്ത്തി വച്ചതെന്ന് നിരീക്ഷിച്ച കോടതി പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സ്മര്‍പ്പിച്ചത്. ഗംഭീര്‍ ഫൗണ്ടേഷന്‍, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്‍ക്കെതിരെ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ഓക്‌സിജന്‍ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്.