കേന്ദ്രത്തിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ക്ക് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡെൽഹി: ഡെൽഹിയിലെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേയുള്ള ഡെൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ഡൽഹിയിൽ പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കണമെന്ന ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് കേന്ദ്ര സർക്കാരിനെതിരേ ഡെൽഹി ഹൈക്കോടതി കോടതിയലക്ഷ്യത്തിനു നോട്ടീസയച്ചത്.

കോടതിയലക്ഷ്യമെന്ന കടുത്ത നടപടിയല്ല ഇപ്പോൾ ആവശ്യമെന്നും പ്രശ്ന പരിഹാരത്തിനുള്ള നടപടികളാണ് വേണ്ടതെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡെൽഹിയ്ക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാനും കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.

ഇതിനെതിരേ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിച്ച ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, കോടതിയലക്ഷ്യ നോട്ടീസ് സ്റ്റേ ചെയ്തെങ്കിലും ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കി നൽകാനാണ് നിർദേശിച്ചത്. ഇക്കാര്യം വ്യാഴാഴ്ച രാവിലെ 10.30ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.