ക്രിപ്‌റ്റോകറൻസികൾക്ക്‌ നിരോധനം; ഡിജിറ്റല്‍ കറന്‍സിയുമായി റിസര്‍വ് ബാങ്ക്

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധനം ഉൾപ്പടെയുള്ള 20 ബില്ലുകളാണ് പാർലമെന്റിന്റെ ബജറ്റ് സെഷനിൽ അവതരിപ്പിക്കാനിരിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് അതോറിറ്റി ഭേദഗതി ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസ് ഇൻഫ്രസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് ബിൽ, മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ തുടങ്ങിയവയാണ് പാർലമെന്റിൽ അവതരിപ്പിക്കുക.

സ്വകാര്യ ക്രിപ്റ്റോകറൻസികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ കൊണ്ടുവരുന്നത്. റിസർവ് ബാങ്കുതന്നെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ക്രിപ്റ്റോകറൻസി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ ചില ഇളവുകളുമുണ്ടാകും. അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് ധനകാര്യസ്ഥാപനം ആരംഭിക്കുന്നത്.

നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ബിൽ കൊണ്ടുവരുന്നത് അതിന്റെ ഭാഗമായാണ്. വൈദ്യുതിവിതരമമേഖലയിൽ മത്സരാധിഷ്ഠിത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന് രൂപംനൽകിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. നിരോധനംവരുന്നതോടെ ബിറ്റ്കോയിൻ, ഇഥർ, റിപ്പിൾ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല.