മരിച്ചു കൊണ്ടിരിക്കുന്ന തടാകങ്ങൾക്ക് പുതുജീവൻ നൽകി; പരിസ്ഥിതി സംരക്ഷണത്തിന് പക്ഷിനിരീക്ഷകൻ

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള തടാകങ്ങൾ പണ്ട് ദേശാടന പക്ഷികളുടെ സ്ഥിരം സന്ദർശന കേന്ദ്രങ്ങൾ ആയിരുന്നു. എന്നാൽ അവ പയ്യെപ്പയ്യെ തടാകങ്ങളിൽ വരാതായി. ആ തടകങ്ങളുടെ അവസ്ഥ മോശമാകാൻ തുടങ്ങിയതായിരുന്നു കാരണം. എന്നാൽ, ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി തടാകത്തിന്റെ ചരിത്രവും പ്രാധാന്യവും മനസിലാക്കാൻ മനീഷ് തീരുമാനിച്ചു. പക്ഷി നിരീക്ഷകനായ മനീഷ് രാജങ്കാര ഗോണ്ടിയ ജില്ലയിലുള്ള തടാകങ്ങൾക്ക് പുതുജീവൻ നൽകിയ വ്യക്തി ആയിരുന്നു.

വിദർഭ മേഖലയിൽ കോഹ്‌ലി, തെലി, കുൻബി, സോനാർ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. കൂടാതെ, മഹർ, ഗോണ്ട്, ധീവാർ തുടങ്ങി കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ചില സമുദായങ്ങളും ഇവിടെയുണ്ട്. ഈ ആളുകൾ പ്രാഥമികമായി മത്സ്യബന്ധനം നടത്തുകയോ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരാണ്.

ഭണ്ഡാര ജില്ലയിലെ 1901 -ലെ ഗസറ്റിയർ പ്രകാരം 12,000 തടാകങ്ങളുണ്ടായിരുന്നു, ഇന്ന് 2,700 തടാകങ്ങളാണ് ശേഷിക്കുന്നത്. പ്രദേശവാസികളിൽ ഈ ജലാശയങ്ങൾ ചെലുത്തുന്ന പാരിസ്ഥിതികവും ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം മനീഷ് സൂക്ഷ്മമായി മനസിലാക്കി. ഫിഷറീസ് ഡിപാർട്മെന്റിൽ നിന്ന് പുതിയതരം മത്സ്യങ്ങളെ കിട്ടിയതോടെ പ്രാദേശികമായ മത്സ്യത്തിന് അവയുടെ പ്രാധാന്യവും ആവാസവ്യവസ്ഥയും നഷ്ടമായി.

കീടനാശിനികളും രാസവളങ്ങളും ഉൾപ്പെടുന്ന കാർഷിക രീതികൾ ജലാശയത്തിലെത്തി അതിന്റെ ജൈവവൈവിധ്യത്തെ ബാധിച്ചുവെന്നും മനീഷ് പറഞ്ഞു. 2014 -ലെ സർക്കാരിന്റെ ജലയുക്ത ഷിവർ പദ്ധതി നടപ്പിലാക്കിയതും തടാകങ്ങളെയും ജൈവൈവിധ്യത്തെയും ബാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മനസിലായി.

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മനീഷ് പിന്നീട് ഭണ്ഡാര നിസാർഗ വാ സംസ്കൃത അഭിയാസ് മണ്ഡൽ എന്ന എൻജിഒയ്ക്ക് രൂപം നൽകി. അതുവഴി, തടാകങ്ങളിലെ കളകൾ നീക്കം ചെയ്യുകയും നിലവിലുള്ള മത്സ്യങ്ങൾ നശിച്ചുപോകാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യുക എന്നതായിരുന്നു ആദ്യ പ്രവർത്തനം.

തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ രണ്ട് ജില്ലകളിലെ 12 മത്സ്യബന്ധന സഹകരണസംഘങ്ങൾ അദ്ദേഹത്തെ സമീപിച്ചു. ഇന്നത്തെ കണക്കനുസരിച്ച് 43 ഗ്രാമങ്ങളിലായി 63 തടാകങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ ശ്രമത്തിലൂടെ പ്രാദേശിക സസ്യജാലങ്ങളുടെ എണ്ണം കൂടി.

മത്സ്യത്തിന് ആവശ്യമായ ഭക്ഷണവും സുരക്ഷിതമായ ആവാസ വ്യവസ്ഥയും ഉള്ളതിനാൽ മീൻപിടിത്തം വർദ്ധിച്ചു. ഘാനോദ് ഗാവോൺ തലാബ്ൽ മാത്രം മത്സ്യബന്ധനം 98 കിലോഗ്രാമിൽ നിന്ന് 630 കിലോഗ്രാമായി ഉയർന്നു. മോത്ത തലവ് അർജുനിൽ ഉത്പാദനം 120 കിലോഗ്രാമിൽ നിന്ന് 249 കിലോഗ്രാമായി ഉയർന്നു. മറ്റ് അഞ്ച് തടാകങ്ങളിലെ ഫലങ്ങളും 2016 -ൽ നടത്തിയ സർവേയിൽ സമാനമാണ്.