‌സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന സൈനിക മേധാവിയുടെ നിർദേശം; ഏ കെ ആൻ്റണിയടക്കം പ്രതിഷേധവുമായി രംഗത്ത്

ന്യൂഡെൽഹി: സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തിൻ്റെ നിർദേശം വിവാദത്തിൽ. നിർദേശത്തിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംയുക്ത സേനാ മേധിവുയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി രംഗത്തെത്തി. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശമെന്ന് ബിബിന്‍ റാവത്ത് അവകാശപ്പെടുന്നു. എന്നാൽ ഇതിന് യാതൊരു ന്യായീകരണവുമില്ലെന്നും പുന:പരിശോധിക്കണമെന്നും ആൻ്റണി ആവശ്യപ്പെട്ടു.

സാങ്കേതിക വിദഗ്ധരുടേതടക്കം സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും ബിപിൻ റാവത്ത് മുന്നോട്ടുവെച്ചിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത് സൈന്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികര്‍ വിരമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പെന്‍ഷന്‍ പ്രായം 57ആക്കി ഉയര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. നിലവില്‍ 37-38 വയസ്സാണ് സൈന്യത്തില്‍ നിന്ന് വിരമിക്കാനുള്ള പ്രായം. അതിര്‍ത്തി കാക്കുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദ്ദേശം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും മുൻ പ്രതിരോധമന്ത്രി എകെ ആന്റണി കുറ്റപ്പെടുത്തി.