ഹരിയാനയിൽ പകൽ വിദ്യാർത്ഥിയെ വെടിവച്ചതിന് പിന്നിൽ ലവ് ജിഹാദെന്ന് കുടുംബം

ചണ്ഡീഗഡ്: ഹരിയാനയിൽ പകൽ വിദ്യാർത്ഥിയെ വെടി വച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ലവ് ജിഹാദാണെന്ന് പെൺകുട്ടിയുടെ കുടുംബം. അതേസമയം തന്റെ കരിയർ ഇല്ലാതാക്കിയതിലുള്ള പ്രതികാരം മൂലമെന്ന് കൊലയെന്ന് പ്രതിയുടെ മൊഴി.

കഴിഞ്ഞ ദിവസം കോളേജിൽ നിന്നും വരും വഴിയാണ് നികിതാ തോമാർ എന്ന യുവതിയെ വെടി വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ തൗഫീഖ് എന്ന യുവാവും സുഹൃത്ത് രേഹനുമാണ് അറസ്റ്റിലായത്.
മെഡിസിൻ പഠിക്കേണ്ട തന്റെ കരിയർ പെൺകുട്ടി തകർത്തതിൽ ഉള്ള പ്രതികാരമാണ് ചെയ്തത് എന്നായിരുന്നു പ്രതി നൽകിയ മൊഴി.

അതേസമയം നികിത മറ്റൊരാളെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു. ഇത് നേരത്തെ പറഞ്ഞിരുന്നതാണ്. ഇതറിഞ്ഞ പ്രതി നികിതയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് തൗഫീഖ് ഇതിന് മുൻപ് അറസ്റ്റിലായിരുന്നു. സംഭവത്തിൽ നികിതയുടെ കുടുംബം ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പിന്നീട് പഞ്ചായത്ത് വിളിച്ചു കൂട്ടി പ്രശ്നം പരിഹരിക്കുകയാണ് ചെയ്തത്.

അതേസമയം പെൺകുട്ടി കൊലപ്പെടുത്തുന്നത് തിന് മുൻപ് പ്രതിയുമായി പെൺകുട്ടി ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മകളെ തൗഫീഖ് ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നതായി നികിതയുടെ കുടുംബം പറഞ്ഞു.