ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു

പാറ്റ്ന: മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു. കൊറോണ ബാധിച്ചതിനെ തുടര്‍ന്നായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡെല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ആര്‍ജെഡി വിട്ടത്. ജൂണിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

രോഗം ഭേദമായെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ് സിങ്.ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.