പിതാവിനെ അനുസരിച്ചില്ല; ക്രൂരനായ മദ്യപാനി സ്വന്തം പെൺകുട്ടികളെ കൊലപ്പെടുത്തി

ലക്‌നൗ: കൊച്ചു കുട്ടികൾ പറഞ്ഞത് അനുസരിക്കാത്തതിന്റെ പേരിൽ രണ്ട് പെൺകുട്ടികളെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്.

രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് സൈനുൽ അബ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ പ്രകോപിതനാകുകയും ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. മരിക്കുന്നതുവരെ പെൺകുട്ടികളുടെ തല ഇയാൾ തകർത്തിരുന്നു വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തുകയും തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അമിത മദ്യപാനത്തിന് അടിമയായിരുന്ന 35 കാരനായ സൈനുൽ ഒന്നര വർഷം മുമ്പ് ഭാര്യ ഷാഹിദയെ വിവാഹമോചനം ചെയ്തിരുന്നുവെങ്കിലും പെൺമക്കളായ മോസിബ (5), അൽസിബ (2) എന്നിവർ അദ്ദേഹത്തോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് പറഞ്ഞു. വൈകാതെ തന്നെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയും ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഈ സംഭവത്തിൽ ഗ്രാമവാസികൾ വളരെയധികം ദുഖിതരായതിനാൽ ഇവരിൽ ഭൂരിഭാഗവും തിങ്കളാഴ്ച ഈദ് ആഘോഷിച്ചില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.