മിനിമം വേതനം ഉറപ്പാക്കാൻ നിയമഭേദഗതി : നിർമല സീതാരാമൻ

ന്യൂഡെൽഹി: എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാൻ നിയമഭേദഗതി വരുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കൽപം പ്രാവർത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു

പാവങ്ങൾക്കായി 7200 സ്വയംസഹായ സംഘങ്ങൾക്ക് രൂപീകരിച്ചു. അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി. സ്വയം സഹായ സംഘങ്ങൾക്ക് പൈസ പോർട്ടൽ വഴി ധനസഹായം നൽകി.

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങൾ  വിശദീകരിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് വേണ്ടി  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജനപ്രിയ പ്രഖ്യാപനം നടത്തിയത്.തിരിച്ചെത്തുന്ന അതിഥിതൊഴിലാളികൾക്ക് നാട്ടിൽ തന്നെ ജോലി ഉറപ്പാക്കണം.പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ. അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ. അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമഫണ്ട്.

അടുത്ത രണ്ടു മാസം അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഒരാൾക്ക് അ‍ഞ്ച് കിലോ അരിയോ ഗോതമ്പോ അധികം ലഭിക്കും. ഒരു കിലോ കടലയും ഇതോടൊപ്പം ലഭിക്കും. രാജ്യത്തെ ഏതു റേഷൻ കടയിൽനിന്നും ഇതു ലഭിക്കും. അതിഥി തൊഴിലാളികൾക്കു സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. എട്ടു കോടി അതിഥി തൊഴിലാളികൾക്ക് ഈ സഹായം ലഭിക്കും. 3500 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം ചെയ്യണം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി മാർച്ച് 2021നകം സമ്പൂർണമാകുമെന്നും ധനമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഒമ്പത് മേഖലകൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.  കിസാൻ ക്രെഡിറ്റ് കാർഡിലൂടെ രാജ്യത്തെ 25  ലക്ഷം കർഷകർക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നൽകിയത്.

3 കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തിൽ ചിലവിട്ടു. ഈ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…

കർഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നൽകി.മൂന്നു കോടി കർഷകർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചു.
ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകി.
നബാർഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു.
പാവങ്ങൾക്കായി 7200 സ്വയംസഹായ സംഘങ്ങൾക്ക് രൂപീകരിച്ചു. അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി. സ്വയം സഹായ സംഘങ്ങൾക്ക് പൈസ പോർട്ടൽ വഴി ധനസഹായം നൽകി.

ക്യാംപുകളിലെ അതിഥിതൊഴിലാളികൾക്കു മൂന്നു നേരം ഭക്ഷണം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്. അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു.12,000 സ്വയം സഹായ സംഘങ്ങൾ മൂന്നു കോടി മാസ്ക് നിർമിച്ചു.

പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം.
നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സർക്കാർ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം. സംസ്ഥാന സർക്കാർ ഏജൻസികൾ നിർമിക്കുന്നവയ്ക്ക് കേന്ദ്രം ഇൻസന്റീവ് നൽകും. മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്.