കുവൈറ്റില്‍ രണ്ടു മലയാളികൾ മരിച്ചു; തിരുവനന്തപുരം സ്വദേശി മരിച്ചത് ചികിൽസ കിട്ടാതെ

കുവൈറ്റ് :കുവൈറ്റിൽ രണ്ടു മലയാളികൾ താമസസ്ഥലത്ത് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട തിരുവനന്തപുരം സ്വദേശി ചികിൽസ കിട്ടാതെ മരിക്കുകയായിരുന്നു. തിരുവനന്തപുരം പുത്തന്‍തോപ്പ് അഞ്ചനം വീട്ടില്‍ ആന്റണി പൗലോസ് (64) ആണ് ചികിൽസ കിട്ടാതെ മരിച്ചത്. കണ്ണൂർ ഇരിക്കൂർ നായാട്ടു പാറ സ്വദേശി പ്രഭാകരൻ (68) മരിച്ച രണ്ടാമത്തെ മലയാളി.

ഏതാനും ദിവസമായി ശ്വാസതടസം അനുഭവപ്പെട്ടിരുന്ന ആന്റണി പൗലോസിനെ
ഇന്നലെ വൈകിട്ട് മരിച്ച നിലയില്‍ മുറിയില്‍ കാണപ്പെടുകയായിരുന്നു. ചികിൽസയ്ക്കായി ആശുപത്രിയിൽ പോകാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് കിട്ടാതെ മുറിയിൽ വച്ച് മരിക്കുകയായിരുന്നുവെന്നാണ് വിവരം. 36 വര്‍ഷമായി സാംകോ കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ:ബെറ്റ്‌സ് ആന്റണി, മകൻ: അഷിന്‍ ആന്റണി .

പ്രഭാകരൻ മംഗഫിലെ താമസ സ്ഥലത്താണ് മരിച്ചത്. മുപ്പത്തിയെട്ട് വർഷമായി കുവൈറ്റിൽ സ്വകാര്യ കരാർ കമ്പനി നടത്തി വരികയായിരുന്നു.
ഭാര്യ:ശൈലജ, മക്കൾ:പ്രജിൽ, പ്രജിന, മരുമകൻ:പ്രതീഷ്, മരുമകൾ: അക്ഷര. മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.