പ്രവാസികൾ മെയ് എഴു മുതല്‍ തിരിച്ചെത്തും; ആദ്യഘട്ടത്തിൽ മുപ്പതിനായിരം പേർക്ക് അവസരം

ന്യൂഡെല്‍ഹി: വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ മെയ് ഏഴ് മുതല്‍ നാട്ടിലെത്തിക്കും. ആദ്യഘട്ടത്തിൽ മുപ്പതിനായിരം മലയാളികൾക്കാകും നാട്ടിലെത്താൻ അവസരം ലഭിക്കുക. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാക്കും മുൻഗണന നൽകുക. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് കേന്ദ്രസർക്കാർ അറിയിപ്പ് നൽകിയിരിക്കുന്നത്.

ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ വഹിക്കണം. മടങ്ങിയെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

പരിശോധനയ്ക്കും ക്വാറന്റൈനും തയായാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കി.
നോർക്കയിൽ രജിസ്റ്റർ ചെയ്ത കണക്കിന്റെ മൂന്നിൽ ഒന്നുപോലും യാത്രക്കാർക്ക് കേരളത്തിൽ തിരിച്ചെത്താനാകില്ല, കേരളം നൽകിയ കണക്ക് കേന്ദ്രം തള്ളി. മടക്കത്തിനായ് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ റജിസട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന ഉണ്ടാകും. യാത്രക്കാർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ സേതു ആപ് വഴിയാകും നൽകുക. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അറിയിച്ചു. ക്വാറന്റീൻ കഴിയുമ്പോൾ കൊറോണ പരിശോധന നടത്തും.

ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.