നവജാത ‘പ്രകൃതി’ കൊറോണ മുക്തയായി; രോ​ഗം സ്ഥിരീകരിച്ചത് ജനിച്ച് പന്ത്രണ്ടാമത്തെ ദിവസം

ഭോപ്പാൽ: ജനിച്ച് പന്ത്രണ്ടാമത്തെ ദിവസം കൊറോണ സ്ഥിരീകരിച്ച നവജാത ശിശു ‘പ്രകൃതി ‘ രോഗമുക്തയായി. മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെൺ കുഞ്ഞാണ് രോഗമുക്തി നേടി വീട്ടിൽ തിരിചെതിയത്. കൊറോണ മഹാമാരിക്കെതിരെ പോരാടിയ കുഞ്ഞിന് മാതാപിതാക്കൾ പ്രകൃതിയെന്നാണ് പേരിട്ടിരിക്കുന്നത്.

ഏപ്രില്‍ ഏഴിന്‌ സുല്‍ത്താനിയ ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവ വേളയിൽ അരികിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയില്‍ നിന്നാണ് മകൾക്ക് രോഗം പിടിപ്പെട്ടതെന്ന് പിതാവ് പറയുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമ്പത് ദിവസം പ്രായമുള്ളപ്പോൾ കുഞ്ഞിന്റെ സാമ്പിളെടുത്തു. പിന്നീട് 12 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് രോ​ഗം സ്ഥിരീകരിക്കുന്നത്. 15 ദിവസത്തോളം അമ്മയും കുഞ്ഞും ക്വാറന്റൈനില്‍ കഴിയുകയും രോഗമുക്തി നേടുകയുമായിരുന്നു.