കൊറോണ രോഗി അക്രമാസക്തനായി; ഡോക്ടറുടെ മുഖത്ത് തുപ്പി

കാൺപൂർ: കൊറോണ രോഗി ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി. കാണ്‍പൂരില്‍ സർസോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ക്വാറന്‍റൈനിലായിരുന്ന കൊറോണ ബാധിതനായ 33-കാരനാണ് ഡോക്ടറുടെ മുഖത്ത് തുപ്പിയത്. തബ് ലിഗ് ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത യുവാവിനെ കൊറോണ പരിശോധന പൊസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ക്വാറന്‍‌റൈനില്‍ പ്രവേശിപ്പിച്ചിരുന്നത്. കാൺപൂരിലെ മന്ധനയിലെ രാമ മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റിയത്. എന്നാല്‍ തനിക്ക് മികച്ച സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ മുറിയില്‍കയറി വാതിലടച്ച് ശേഷം യുവാവ് മുഖത്തേക്ക് തുപ്പുകയായിരുന്നുവെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എസ്‌എൽ വർമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമാസക്തനായ രോഗിയെ നിയന്ത്രിക്കാൻ പൊലീസിനെ വിളിക്കേണ്ടി വന്നെന്ന് എസ് എല്‍‌ വര്‍മ്മ പറഞ്ഞു.