വിദേശത്തുനിന്ന് വന്നവരെ കണ്ടെത്താന്‍ നിര്‍ദേശം

ന്യൂഡെൽഹി: റദ്ദാക്കുന്നതിന് മുമ്പ് രാജ്യാന്തര വിമാന സർവീസുകളിൽ ഇന്ത്യയിലെത്തിയ യാത്രക്കാരെയും ക്വാറന്റൈനിലുള്ള വിദേശ യാത്രക്കാരെയും കണ്ടെത്താൻ കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ മുഴുവൻ യാത്രക്കാരെയും കണ്ടെത്തി നിരീക്ഷണം ശക്തമാക്കാനാണ് നിർദേശം. കൊറോണ നിരീക്ഷത്തിനായി വിദേശത്തുനിന്ന് വന്ന 15 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇമേഗ്രേഷൻ ബ്യൂറോ സംസ്ഥനങ്ങൾക്ക് കൈമാറിയെന്നും കത്തിൽ പറയുന്നു.
നിലവിൽ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് മടങ്ങിയെത്തിവരാണെന്നും എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഗൗബ ചൂണ്ടിക്കാണിക്കുന്നു.
നിരീക്ഷണത്തിലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കത്തിൽ നൽകിയിട്ടല്ല.
വൈറസ് വ്യാപനം ചെറുക്കാൻ മുഴുവൻ വിദേശ യാത്രക്കാരെയും നിരീക്ഷണത്തിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇമിഗ്രേഷൻ ബ്യൂറോ സംസ്ഥാനങ്ങൾക്ക് നൽകിയ പട്ടികയിൽ യാത്രക്കാരുടെ പൂർണമായ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്ന് ചില സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെ തടയാനുള്ള ശ്രമങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന്
ചൂണ്ടികാണിക്കപ്പെടുന്നു.