കോടതിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി നിര്‍ഭയ പ്രതിയുടെ ഭാര്യ

ന്യൂഡല്‍ഹി: ആത്മഹത്യാ ഭീഷണിയെന്ന അവസാന അസ്ത്രവുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗിന്‍റെ ഭാര്യ പുനിത ദേവി. ഇവർ കുട്ടികളുമായി രാവിലെ മുതല്‍ പുനിത കോടതിക്കു പുറത്തുണ്ടായിരുന്നു. ഇടയ്ക്ക് ഇവര്‍ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തതായി ഭാവിച്ചു. ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച്‌ സ്വയംഅടിക്കാന്‍ തുടങ്ങി. തനിക്കു ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജീവനൊടുക്കുമെന്നും ആവര്‍ത്തിക്കുകയായിരുന്നു.

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണു പുതിയ ദേവിയുടെ ഭീഷണി. ബിഹാറിലെ പ്രാദേശിക കോടതിയില്‍ പുനിത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. നാളെ രാവിലെ 5.30-നാണ് തിഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റുന്നത്.