ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് വധശിക്ഷയ്ക്കെതിരെ നൽകിയ തടസ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജഡ്ജിമാരുടെ ചേംബറിലാണ് ഹർജി കേൾക്കുക.
നേരത്തെ ഇയാളുടെ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ഹർജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയത് ചോദ്യം ചെയ്തായിരുന്നു ഇയാൾ ഹർജി സമർപ്പിച്ചിരുന്നത്.
ഫെബ്രുവരി ഒന്നിന് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് സുപ്രീം കോടതിയിൽ പുതിയ തടസ ഹർജി.