ജസ്റ്റിസ് ബോബ്ഡെ ഇന്ന് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 9.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലാവധി ഞായറാഴ്ചയോടെ പൂര്‍ത്തിയായി.

1956 ഏപ്രില്‍ 24ന് നാഗ്പുരില്‍ ജനിച്ച ബോബ്ഡെ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം 1978ല്‍ അഭിഭാഷകനായി.  1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തില്‍ ബോംബെ ഹൈകോടതിയില്‍ ആദ്യമായി ജഡ്ജിയായി.

2012ല്‍ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായ ബോബ്ഡെ 2013 ഏപ്രില്‍ 12നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച്‌ അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത്  ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയായിരുന്നു. ബാബരി ഭൂമി കേസില്‍ ചീഫ് ജസ്റ്റിസിെന്‍റ അഞ്ചംഗ ബെഞ്ചിലുമുണ്ടായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലാവധി കഴിഞ്ഞതോടെ സുപ്രീംകോടതി കൊളീജിയത്തില്‍ ഒരു വ്യാഴവട്ടത്തിനുശേഷം വനിതാ ജഡ്ജി വന്നു. ജസ്റ്റിസ് ആര്‍. ഭാനുമതിയാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, രോഹിങ്ടണ്‍ ഫാലി നരിമാന്‍ എന്നിവര്‍ക്കൊപ്പം കൊളീജിയത്തിലുള്ളത്.