അഫ്ഗാനിൽ താലിബാൻ ഭീകര നേതൃത്വത്തെ വിമർശിച്ച പ്രൊഫസർ അറസ്റ്റിൽ

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭീകര നേതൃത്വത്തെ വിമർശിച്ച കാബൂൾ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. നിയമ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഏറെ കാലമായി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഫൈസുള്ള ജലാലിനെയാണ് തടവിലാക്കിയത്.

ടെലിവിഷൻ സംവാദങ്ങളിൽ, രാജ്യത്തുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് താലിബാനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തി ഭരിക്കുന്നതിനെ വിമർശിച്ചതിനുമാണ് നടപടി. കൂടാതെ, താലിബാൻ ഭീകര വക്താവ് മുഹമ്മദ് നയീമിനെ ഫൈസുള്ള യെ കന്നുകാലിയോടുപമിച്ചതും വിവാദമായിരുന്നു.

തങ്ങളുടെ രഹസ്യാന്വേഷണവിഭാഗം ജലാലിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തതായി താലിബാൻ ഭീകര വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു. അജ്ഞാതപ്രദേശത്ത് ഫൈസുള്ള തടവിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ മസ്സൗദയും പറഞ്ഞു. അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിതയാണ് മസൗദ. 2004 തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്നു അവർ. അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ ഫൈസുള്ളയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.