കൊറോണ ചികിത്സയ്ക്കുള്ള ഗുളിക; നിര്‍മാണ അനുമതി മറ്റു കമ്പനികള്‍ക്കും നല്‍കുമെന്ന് ഫൈസർ

ജെനീവ: തങ്ങളുടെ കൊറോണ ആന്റിവൈറൽ ഗുളിക മറ്റ് കമ്പനികൾക്കും നിർമ്മിക്കാനുള്ള അനുമതി നൽകി അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കൊറോണ പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളിൽ യോഗ്യരായ മറ്റ് കമ്പനികൾക്കും നിമ്മിക്കാനുള്ള ഉപകരാർ നൽകുമെന്നാണ് ഫൈസർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങൾക്ക് ഇതിലൂടെ കുറഞ്ഞ നിരക്കിൽ പാക്സ്ലോവിഡ് ലഭ്യമാകും.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൊറോണ വാക്സിന്റെ നിർമ്മാതാക്കൾ കൂടിയാണ് ഫൈസർ. ഈ വാക്സിൻ നിർമ്മിക്കുന്ന കമ്പനികളിൽ നിന്ന് ഫൈസർ റോയൽറ്റി വാങ്ങുന്നില്ല. ഇത് വാക്സിൻ ഫൈസർ വാക്സിൻ കുറഞ്ഞ ചിലവിൽ ജനങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്നു.

കൊറോണ ഗുളികയുടെ നിർമ്മാണം സംബന്ധിച്ച് മെഡിസിൻ പേറ്റന്റ് പൂൾ കരാറിൽ ഫൈസർ ഒപ്പുവെച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും മറ്റ് അനുമതികൾക്കും ശേഷമായിരിക്കും ഈ മരുന്നിന് ലോകരാജ്യങ്ങൾ അനുമതി നൽകുക

എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Rtonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്. കൊറോണ ചികിത്സയ്ക്ക് ഈ മരുന്ന് 89 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് നിലവിലെ പരീക്ഷണങ്ങൾ തെളിയിക്കുന്നത്.