വെന്റിലേറ്റര്‍ കിട്ടാതെ മലപ്പുറത്ത് കൊറോണ രോഗി മരിച്ചു

മലപ്പുറം: വെന്റിലേറ്റര്‍ കിട്ടാതെ കൊറോണ രോഗി മരിച്ചു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമ (79)യാണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ഫാത്തിമയെ മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാത്തിമ ഇന്നലെ മുതല്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ശ്വാസതടസ്സം നേരിട്ടിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരേയും ബന്ധപ്പെട്ടു. എന്നാല്‍ വെന്റിലേറ്റര്‍ ലഭിച്ചില്ല. ഇന്നലെ രാത്രി തന്നെ ഫാത്തിമ മരിച്ചു.

മലപ്പുറത്ത് ആശുപത്രികളെല്ലാം തന്നെ കൊറോണ രോഗികളാല്‍ നിറഞ്ഞ സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ട് വെന്റിലേറ്റര്‍ കിട്ടാന്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.