ആരാധനാലയങ്ങളിലെ നിയന്ത്രണം; മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

മലപ്പുറം: ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മത സംഘടനാ നേതാക്കളും രംഗത്തെത്തി.

ഇതിനു പിന്നാലെയാണു ഉത്തരവ് മരവിപ്പിച്ചതായി കലക്ടർ വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് പുതിയ അറിയിപ്പ്.

പൊതുജനങ്ങൾ പ്രാർത്ഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളിൽ പോലും ഒത്തുചേരരുതെന്നും നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി ചർച്ച നടത്തിയതായും ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്റെ അറിയിപ്പ് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നത്