ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് നിയന്ത്രണം മാറ്റി; കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ മുൻ പ്രസി‍ഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസി‍ഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. ഈ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.

അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതിൽനിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബെഡൻ പറഞ്ഞു. കൊറോണ മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് ട്രംപ് നടപ്പാക്കിയിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് ബാധിച്ചിരുന്നു.

കൊറോണ പ്രതിസന്ധിയെ തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയിൽ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവർഷം നൽകുന്ന 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.