സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു

ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദേഹത്തിന്റെ രാജിപ്രഖ്യാപനം.എന്നാല്‍ ഇദേഹത്തിന് പകരം ആര് ചുമതലയേല്‍ക്കുമെന്നതില്‍ വ്യക്തതയില്ല. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയാണ് അദേഹം. മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു.

അവര്‍ക്ക് ചുരുക്കി സംസാരിക്കാന്‍ അറിയില്ലെന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയർന്നിരുന്നു. ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസ്സമാകരുതെന്ന് എനിക്കുണ്ട്. വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദേഹം പറഞ്ഞു.

അനുയോജ്യമല്ലാത്ത തന്റെ പ്രസ്താവന പ്രശ്‌നങ്ങള്‍ക്ക് കാരണമായതായും അദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ടൊയോട്ടയുടെ പ്രസിഡന്റ് അകിയോ ടൊയോഡ തന്നെ യോഷിറോ മോറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.