ന്യൂഡെൽഹി: മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട മൂന്നുദിവസ അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ഇന്ത്യ, യു.എസ്, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് അഭ്യാസ പ്രകടനം നടത്തും. നാലു രാജ്യങ്ങളുടെയും നാവിക സേനയുടെ കരുത്ത് തെളിയിക്കുന്നതാകും പ്രകടനമെന്ന് അധികൃതര്‍ അറിയിച്ചു.
ചൈനീസ് സൈനിക മേധാവിത്വം നിലനില്‍ക്കുന്ന മേഖലയില്‍ കരുത്തുതെളിയിക്കുകയെന്നതാണ് നാലു രാജ്യങ്ങളുടെയും സേനകളുടെ ലക്ഷ്യം. അഭ്യാസത്തില്‍ ഇന്ത്യൻ നാവിക സേനയുടെ കരുത്തുറ്റതും നൂതനവുമായ സാങ്കേതിക വിദ്യകളും യുദ്ധ ഉപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും അണിനിരക്കും.
ഇന്തോ പസഫിക് മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തിന് പിന്നാലെയാണ് സംയുക്ത അഭ്യാസ പ്രകടനം. കൊറോണ സാഹചര്യത്തില്‍ സമ്പർക്കം ഒഴിവാക്കി കടലില്‍ മാത്രമാകും 24ാമത് മലബാര്‍ നാവിക അഭ്യാസം. നാലുരാജ്യങ്ങളും സംയുക്തമായി ആദ്യമായാണ് അഭ്യാസം നടത്തുന്നത്