തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അമേരിക്ക വിടുമെന്ന് ഡൊണള്‍ഡ് ട്രംപ്

​ജോർജിയ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോബൈഡനെന്ന് ആവർത്തിച്ചു പറയാനാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജോർജിയയിലെ മക്കോണിൽ നടന്ന തെ രഞ്ഞെടുപ്പുറാലിയി ൽ ബൈഡനു നേരേ ട്രംപ് ആഞ്ഞടിച്ചു. അമേരിക്കൻ സംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും യു.എസിനെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രംപ് പറഞ്ഞ തമാശ ഗൗരവമായെടുത്ത ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡൻ തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നായിരുന്നു ട്രംപിന്റെ പരാമശത്തെക്കുറിച്ച് പ്രതികരിച്ചത്.