ന്യൂസിലൻഡിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധസമരം

ഓക്ലൻഡ്: കൊറോണയിൽ നിന്നും പതിയെ മുക്തിനേടുന്ന ന്യൂസിലാൻഡിൽ ജനജീവിതം സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടയിൽ കൊറോണ കാലത്തെ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയ പൗരത്വ നിയമ ഭേദഗതി സമരങ്ങളെ വീണ്ടെടുക്കുകയാണ് ന്യൂസിലൻഡിലെ ജനത. ന്യൂസിലൻഡ് കൊറോണ മുക്തം ആയതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്.

ന്യൂസിലൻഡ് തലസ്ഥാനമായ ഓക്ലാന്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമരം അരങ്ങേറിയത്. മലയാളികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ സമരത്തിൽ അരങ്ങേറിയത് ഈ കരിനിയമത്തിനെതിരെ ന്യൂസിലൻഡ് പൗരന്മാരും പങ്കാളിയായി.

മലയാളികൾ ഉൾപ്പടെയുള്ള ഒരു പറ്റം ഇന്ത്യക്കാരാണ് ന്യൂസിലാൻഡ് തലസ്ഥാനമായ വെല്ലിങ്ടണിലും ഓക്ലാൻഡിലും പ്രതിഷേധവുമായി ഒത്തുകൂടിയത്. മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യങ്ങൾ ഉയർത്തിയുമാണ് ആൾകൂട്ടം ഒത്തുചേർന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കൈകൊണ്ട നിയമ നടപടികൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.