ചൈന തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചു; ആരെയും തടഞ്ഞു വച്ചില്ലെന്ന് ചൈന

ലഡാക്ക്: ചൈന തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഗാൽവേ വാലിയിലെ പട്രോൾ പോയിന്റ് 14 ന് സമീപം പ്രധാന സൈനികരുടെ നേതൃത്വത്തിൽ ഇന്ത്യൻ, ചൈനീസ് പ്രതിനിധികൾ തമ്മിൽ നടന്ന മൂന്ന് ഘട്ട ചർച്ചകളിലാണ് 10 സൈനികരുടെ മോചനം. 

കരു ആസ്ഥാനമായ 3 ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറും മേജർ ജനറൽ അഭിജിത് ബപാത്തും ചൈനീസ് കമാറണ്ടറും വ്യാഴാഴ്ച മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിലെ  അക്രമത്തിനിടെ ചൈനീസ് സംഘം തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെയാണ് വിട്ടയച്ചതെന്ന് ചില അനൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

എന്നാൽ സൈനികരെ വിട്ടുകിട്ടിയതിനെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.എന്നാൽ ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചില്ലെന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചുവെന്ന റിപ്പോര്‍ട്ടുകൾക്കെതിരെയാണ് ചൈന മറുപടി നൽകിയത്. ‌ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ തടഞ്ഞുവച്ച ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാല് ഉന്നത ഉദ്യോഗസ്ഥരടക്കം പത്ത് ഇന്ത്യന്‍ സൈനികരെയാണ് ചൈന ബുധനാഴ്ച തടഞ്ഞുവച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഒരു ഇന്ത്യന്‍ പൗരനെയും തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ചൈന-ഇന്ത്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്നു വ്യാഴാഴ്ച കരസേന വ്യക്തമാക്കിയിരുന്നു.