ലോകമെങ്ങും തീവ്രമായി കൊറോണ വ്യാപനം; രോഗികളുടെ പ്രതിദിന വർധന റെക്കോഡിലെന്ന് യുഎൻ

വാഷിംഗ്ടൺ: കൊറോണ വ്യാപനം ലോകമെമ്പാടും തീവ്രമായി തുടരുന്നു. കൊറോണ രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഏഷ്യയിൽ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 53,798 പേർ ​ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കൊറോണ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,026,493 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 113,055 ആയി. ലാറ്റിനമേരിക്കയിൽ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലിൽ 710,887 പേർക്ക് രോഗബാധയുണ്ടായി. 37,312 ആണ് മരണസംഘ്യ. റഷ്യയിൽ 476,658 പേർ
രോ​​ഗബാധിതരായി.

കൊറോണ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുൻകരുതലിൽ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായതായി ഇംപീരിയിൽ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്ട്ട് വ്യക്തമാക്കി.