സുരക്ഷയില്ല; പ്രതിഷേധിച്ച 150 ഡോക്ടര്‍മാർ പാകിസ്ഥാനില്‍ അറസ്റ്റിലായി

കറാച്ചി: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനാവശ്യമായ പേ‌ഴ്‌സ‌ണല്‍ പ്രൊട്ടക്‌ടീവ് എക്യുപ്മെന്റ് (പിപിഇ) ഇല്ലാത്തതിനെതിരെ പ്രതിഷേധിച്ച ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാനിലെ ക്വെറ്റ നഗരത്തിലാണ് സംഭവം. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ ക്വെറ്റയിലെ 13 ഡോക്‌ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ വരെ 3,277 പേരാണ് പാകിസ്ഥാനില്‍ കൊറോണ ബാധിതരായുള്ളത്. 50 പേര്‍ മരിച്ചു. 150 ഓളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബലൂചിസ്ഥാനിലെ യംഗ് ‌ഡോക്ടേ‌ഴ്‌സ് അസോസിയേഷന്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു.