രണ്ടാഴ്ച മരണനിരക്ക് കൂടും;അമേരിക്കയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി

വാഷിംഗ്ടൺ: കൊറോണ വൈറസ് മൂലമുള്ള മരണങ്ങൾ വരുന്ന രണ്ടാഴ്ചക്കുള്ളിൽ അതിന്‍റെ പാരമ്യത്തിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ “സാമൂഹിക അകലം പാലിക്കൽ” മാർഗനിർദേശങ്ങൾ ഏപ്രിൽ 30 വരെ നീട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രണ്ടാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ മരണനിരക്ക് ഏറ്റവും ഉയർന്ന തോതിൽ എത്തുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നോടെ കോവിഡിനെ നിയന്ത്രിക്കാനാവുമെന്നും ട്രംപ് അറിയിച്ചു. ഈസ്റ്ററോടെ കൊറോണ വ്യാപനം അവസാനിപ്പിക്കാനാകുമെന്ന്
ട്രംപ് രണ്ടാഴ്ച മുമ്പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
അമേരിക്കയിൽ ഇന്നലെ മാത്രം 18,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി. 255 പേർ ഇന്നലെ മാത്രം മരിച്ചു. ഇതോടെ മരണസംഖ്യ 2,475 ആയി.