പാകിസ്ഥാനില്‍ വെട്ടുകിളി ശല്യം; അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായതിനെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പഞ്ചാബിൽ വൻതോതിൽ വെട്ടുക്കിളികൾ വിളകൾ നശിപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഇമ്രാൻ ഖാനും നാല് മന്ത്രിന്മാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കാൻ 7.3 ലക്ഷം കോടിയുടെ ദേശീയ കർമ പദ്ധതിയും അംഗീകരിച്ചു.

കഴിഞ്ഞ മാർച്ചിൽ തുടങ്ങിയതാണ് വെട്ടുകിളി ആക്രമണം. പകൽ കൃഷിയിടങ്ങളിലും വയലുകളിലും പാറി നടന്ന് കൃഷി നശിപ്പിക്കുന്ന ഇവയെ ഓടിക്കാനുള്ള കർഷകരുടെ ശ്രമം വിഫലമായിട്ടുണ്ട്. സിന്ധിലെ 900,000 ഹെക്ടറിലെ കൃഷി ഇവ നശിപ്പിച്ചു. കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്.

ടദ്ദിസ് എന്നറിയപ്പെടുന്ന വെട്ടുകിളികൾ എല്ലാതരം സസ്യങ്ങളെയും ഭക്ഷണമാക്കും.
2500 മനുഷ്യർക്ക് വേണ്ട ഭക്ഷണം ഇവയുടെ സംഘം ഒരു ദിവസംകൊണ്ട് തിന്നും. ഇലകൾ, പൂക്കൾ, പഴങ്ങൾ, വിത്തുകൾ എന്നിവ കൂടാതെ മരങ്ങളുടെ തോലും ഇവ കാർന്നുതിന്നും. വെട്ടുകി ളികൾ കൂട്ടത്തോടെ വന്നിരുന്നാൽ അവയുടെ ഭാരം മൂലം ചെടികൾ നശിച്ചുപോകുമെന്നാണ് കർഷകർ പറയുന്നത്.