ഹുൻസൂരിൽ സ്വകാര്യ വോള്‍വോ ബസ്‌ മറിഞ്ഞ് ഒരാള്‍ മരിച്ചു

മൈസുരു: ബംഗളുരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സ്വകാര്യ വോൾവോ ബസ് ഹുൻസൂരിൽ മറിഞ്ഞ് ഒരു യാത്രക്കാരി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനി ഷെറിൻ (26) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. 

ഇന്ന് പുലർച്ചെ നാലിനായിരുന്നു കല്ലടയുടെ ബസ് അപകടത്തിൽ പെട്ടത്. കോഴിക്കോട് വഴി പെരിന്തൽമണ്ണയിലേക്കുള്ള ബസാണ് മറിഞ്ഞത്. ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്രാ നിരോധനമുള്ളതിനാൽ ഹുൻസൂർ-മാനന്തവാടി വഴിയാണ് ബസ് വന്നത്.

ഹുൻസൂരിൽ വീതി കുറഞ്ഞ ഒരു പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയിൽ എതിരേ വന്ന കാറിന് സൈഡ് കൊടുക്കുമ്പോൾ ബസ് നിയന്ത്രണം വിട്ട വൈദ്യുതപോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ മൂന്നുപേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരിച്ചതിന് പിന്നാലെയുണ്ടായ അപകടം യാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്.