Home Featured പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബര്‍ 20 വരെ നീട്ടി; മതിയായ അധ്യാപന പരിചയമില്ലെന്ന് യു.ജി.സി

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബര്‍ 20 വരെ നീട്ടി; മതിയായ അധ്യാപന പരിചയമില്ലെന്ന് യു.ജി.സി

0
പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബര്‍ 20 വരെ നീട്ടി; മതിയായ അധ്യാപന പരിചയമില്ലെന്ന് യു.ജി.സി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി ലഭിച്ച നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബര്‍ 20 വരെ നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സത്യവാങ്മൂലം യു.ജി.സി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രിയ വര്‍ഗ്ഗീസിന് മാനദണ്ഡപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം യു.ജി.സി അറിയിച്ചിട്ടുണ്ട്.

യു.ജി.സി നേരത്തെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യു.ജി.സി രേഖകള്‍ കോടതിയ്ക്ക് സമര്‍പ്പിച്ചത്. പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും ഗവേഷണകാലം അധ്യാപനപരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യു.ജി.സി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. യു.ജി.സിക്ക് വേണ്ടി ഡല്‍ഹിയിലെ യു.ജി.സി എജ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാങ്മൂലം നല്‍കിയത്.

അതേസമയം എതിര്‍സത്യവാങ്മൂലം നല്‍കാന്‍ പ്രിയ വര്‍ഗ്ഗീസിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഇനി ഒക്ടോബര്‍ 20-നാണ് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here