Home Featured 18 വയസ്സില്‍ താഴെയുള്ളവരെ കയറ്റരുത്, നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം, പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം

18 വയസ്സില്‍ താഴെയുള്ളവരെ കയറ്റരുത്, നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം, പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം

0
18 വയസ്സില്‍ താഴെയുള്ളവരെ കയറ്റരുത്, നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം, പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ആറന്‍മുള ഉത്രട്ടാതി വള്ളംകളിക്ക് തയ്യാറെടുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം. ജലോല്‍സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുത്. കൂടാതെ, 18 വയസ്സില്‍ താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്നലെ ചെന്നിത്തലയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു.

മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു

ആറന്‍മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

ചരിത്രപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജലമേളയും മന്നം ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് വള്ളംകളിയുടെ ഫ്‌ളാഗ് ഓഫ്. കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡിയാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുളള 52 പള്ളിയോട കരകളുടെയും ഓണവും പൂരവും എല്ലാം ഇന്നാണ്. രാവിലെ ഒമ്പതിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പകര്‍ന്നു കൊണ്ടുവരുന്ന ദീപം സത്ര കടവില്‍ വേദിയിലെ നില വിളക്കിലേക്ക് പകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ജല ഘോഷയാത്രയിലും മത്സര വള്ളംകളിയിലും അണിനിരക്കുന്നത്. മത്സര വള്ളംകളിയുടെ ആദ്യപാദത്തില്‍ പരമ്പരാഗത ശൈലിക്കാണ് പ്രാധാന്യം. രണ്ടാംഘട്ടത്തില്‍ വേഗവും മാറ്റുരയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here