
ശ്രീനഗർ: ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ചാവേറുകളെ അയച്ചതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം രജൗരിയിൽനിന്ന് സൈന്യം പിടികൂടിയ പാക് ഭീകരൻ തബ്രാക്ക് ഹുസൈനാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യൻ സൈന്യത്തെ വകവരുത്താൻ അഞ്ച് പേരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് പാക് കേണൽ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തൽ.
ആക്രമണം നടത്താൻ 30,000 രൂപയാണ് പ്രതിഫലമായി നല്കിയതെന്നും തബ്രാക്ക് പറഞ്ഞു. നുഴഞ്ഞുക്കയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാളെ സൈന്യം പിടികൂടിയത്. വെടിയേറ്റ തബ്രാക്ക് നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്