തിരുവനന്തപുരം: വൈറല്‍ ഷെഡിംഗ് മൂലം നിര്‍ജീവമായ വൈറസുകള്‍ 104 ദിവസം വരെ ശരീരത്തിലുണ്ടാകാം. അതുപക്ഷേ കൊറോണ ബാധ ആയി കണക്കാക്കാനാകില്ല. അതിനാല്‍ മൂന്നു മാസത്തേയ്ക്ക് പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് സർക്കാർ.
കൊറോണ രോഗമുക്തരുടെ ആരോഗ്യപരിശോധനയ്ക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. അതിനാൽ രോഗമുക്തരില്‍ മൂന്നു മാസത്തേയ്ക്ക് പിസിആര്‍ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്ന് മാര്‍ഗരേഖ പറയുന്നു.
വീണ്ടും പരിശോധിച്ച് വൈറസ് കണ്ടെത്തിയാല്‍ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. പരിശോധനയില്‍ പോസിറ്റീവായാല്‍ ചികില്‍സ നിഷേധിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവര്‍ക്ക് കൊറോണ വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്താം. ആന്റിജന്‍ പരിശോധനയാണ് നടത്തേണ്ടത്.
കൊറോണ ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെ ഉള്ള പരിശോധനകളില്‍ പോസിറ്റീവ് ആയാലും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടക്കാന്‍ പാടില്ല. കൊറോണ ഭേദമായ ആള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റ് രോഗങ്ങള്‍ ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കൊറോണ പരശോധന വീണ്ടും നടത്താമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.