വീട് വൃത്തിയാക്കാൻ വിളിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ

കൊല്ലം : വീട് വൃത്തിയാക്കാൻ വിളിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അറുപത്തിരണ്ടുകാരൻ ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി. നെടുമ്പന ഐശ്യര്യഭവനത്തിൽ രവീന്ദ്രനെ(62)യാണ് അറസ്റ്റുചെയ്തത്.

കൊല്ലത്തെ ദേശസാത്കൃത ബാങ്കിൽനിന്ന് വിരമിച്ച ഇയാൾ മുപ്പത്തിനാലുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. മരുത്തടിയിൽ ബാങ്ക് ജപ്തിചെയ്ത വീട് വൃത്തിയാക്കാനെന്നു ധരിപ്പിച്ചാണ്‌ യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചത്‌.

സംഭവത്തെത്തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജുവിൻ്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത രവീന്ദ്രനെ റിമാൻഡ് ചെയ്തു.