Home Politics സിപിഎം ഭാരവാഹിത്വത്തിന് എഴുപത് വയസ് പ്രായപരിധി വരുന്നു; ഏരിയാ തലം മുതൽ സംസ്‌ഥാന കമ്മിറ്റി വരെ ബാധകം

സിപിഎം ഭാരവാഹിത്വത്തിന് എഴുപത് വയസ് പ്രായപരിധി വരുന്നു; ഏരിയാ തലം മുതൽ സംസ്‌ഥാന കമ്മിറ്റി വരെ ബാധകം

0

തിരുവനന്തപുരം:സിപിഎമ്മിൽ ഭാരവാഹിത്വത്തിന് പ്രായപരിധി വരുന്നു. സംസ്ഥാന, ജില്ലാ, ഏരിയാ കമ്മിറ്റികളിൽ പ്രായപരിധി മാനദണ്ഡം നടപ്പാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കൊണ്ടുവന്നെങ്കിലും ചില നേതാക്കൾക്ക് ഇളവ് നൽകിയിരുന്നു. സംസ്ഥാന സമിതിയംഗം വരെയുള്ള തെരഞ്ഞെടുപ്പുകളിൽ എഴുപത് വയസ് എന്ന പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് നീക്കം.

തെരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാർഗനിർദ്ദേശങ്ങൾ കൊണ്ടു വരാനാണ് പാർട്ടിയുടെ നീക്കം. സംഘടനാ രംഗത്ത് ഏര്യാകമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് ആണ് ആലോചന. എന്നാൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്ക് ഇളവ് നൽകും.സെക്രട്ടറിമാർക്ക് മൂന്ന് ടേം കാലാവധി തുടരും.കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിലും മാർഗനിർദ്ദേശം കൊണ്ടുവരും.

നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി സമ്മേനങ്ങളിലേക്കാണ് സിപിഎമ്മിന്‍റെ ഫോക്കസ്. തുടർ ഭരണം രാഷ്ട്രീയമായി സിപിഎമ്മിന് പുതിയ അനുഭവമാണ്. തുടർച്ചയായി പത്ത് വർഷം ഭരണത്തിലിരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ മറികടന്ന് സംഘടനാ രംഗവും ശക്തമാക്കി നിലനിർത്താനുള്ള പദ്ധതികളാണ് പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്നത്.

പശ്ചിമ ബംഗാളിലെയും ,കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം അവസാനം തുടങ്ങേണ്ട സമ്മേളന ഷെഡ്യൂൾ ദേശീയ നേതൃത്വം ആദ്യം മാറ്റിയത്. കൊറോണ രണ്ടാം തരംഗവും ലോക്ഡൗണും വീണ്ടും സമ്മേളന നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി.

ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ തുടങ്ങേണ്ട ബ്രാഞ്ച് സമ്മേളനങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറുമെന്നാണ് നിലവിലെ സൂചന. അടുത്ത മാസം തന്നെ ഷെഡ്യൂളിൽ തീരുമാനമായെക്കും. വലിയ റാലികൾക്ക് നിയന്ത്രണമുള്ളതിനാൽ സമ്പൂർണ്ണ വാക്സിനേഷന് ശേഷമാകും സംസ്ഥാന സമ്മേളനവും,പാർട്ടി കോണ്‍ഗ്രസും.

LEAVE A REPLY

Please enter your comment!
Please enter your name here