വാഷിംഗ്ടൺ: ഏറെ നാളത്തൈ കാത്തിരിപ്പിനുശേഷം സ്പേസ് എക്സ് ഭ്രമണപഥത്തില്‍. നാല് ബഹിരാകാശ യാത്രികരുമായി അന്താരാഷ്ട്ര നിലയത്തിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് പേടകത്തിന്റെ കുതിപ്പ്. ഇന്ന് പുലര്‍ച്ചെയാണ് വിക്ഷേപണം നടന്നത്. 27.5 മണിക്കൂര്‍ ചുറ്റിക്കറങ്ങി ആറ് മാസത്തിനുശേഷമാകും യാത്രികര്‍ ഭൂമിയിലേക്ക് തിരിച്ചെത്തുക. മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരുന്ന ദൗത്യം ഏതാനും മണിക്കൂറിനു ശേഷമാണ് പിന്നീട് നടന്നത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍, ജാപ്പനീസ് ബഹിരാകാശ സഞ്ചാരി സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്.

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ എന്ന പേടകമാണ് പ്രതീക്ഷകള്‍ നല്കി കുതിച്ചുയര്‍ന്നത്. ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് വളരെ കാലമായി ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നാസയുടെ സംരംഭം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇനിയും ഡ്രാഗണിന്റെ സേവനം വിനിയോഗിക്കുമെന്നാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റൈന് പറഞ്ഞത്. അടുത്ത 15 മാസത്തിനുള്ളില്‍ ഏഴ് തവണ ഡ്രാഗണെ ശൂന്യാകാശത്തെത്തിക്കാനാണ് നീക്കം. സാങ്കേതിക സംവിധാനങ്ങളൊക്കെ ഇതുവരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാസയും സ്പേസ് എക്സും വ്യക്തമാക്കിയത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം ബഹിരാകാശ യാത്രയില്‍ എട്ട് സഞ്ചാരികളെ കൊണ്ടുപോകാന്‍ പ്രാപ്തമാണ്. സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മ്മിക്കാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തിന് ഊര്‍ജ്ജമാകും ഈ വിക്ഷേപണം.
മുമ്പ് രണ്ട് പരീക്ഷണ ദൗത്യങ്ങൾ സ്പേസ് എക്സ് നിർവഹിച്ചിരുന്നു. കൊറോണ രോഗ ബാധയെ തുടർന്ന് സ്പേസ് എക്സ് ഉടമ എലൻ മസ്ക് വിക്ഷേപണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത് മറ്റൊരു ചരിത്ര മുഹൂർത്തമാണൈന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡ്സ്റ്റൈൻ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റും നാഷണൽ സ്പേസ് കൗൺസിൽ ചെയർമാനുമായ മൈക്ക് പെൻസ് വിക്ഷേപണം നേരിട്ടു കാണാൻ എത്തിയിരുന്നു.