കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ വെബ്സൈറ്റ് തൊഴിൽ തട്ടിപ്പ്; അഞ്ചു പേർ അറസ്റ്റിൽ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി വൻ തൊഴിൽ തട്ടിപ്പ് നടത്തിയ അഞ്ചു പേരെ ഡെൽഹി പോലീസിന്‍റെ സൈബർ സെൽ കുടുക്കി. ഒരു മാസത്തിനിടെ 2700-ല്‍ അധികം ആളുകളെ കബളിപ്പിച്ച്‌ 1.09 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തെയാണ് കഴിഞ്ഞ ദിവസം സൈബർ സെൽ വലയിലാക്കിയത്.

ഇവരില്‍ നിന്ന് മൂന്ന് ലാപ്ടോപ്പുകളും ഏഴ് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. 49 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി 13,000ത്തോളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് സൈബർ സെൽ ഡിസിപി അന്വേഷ് റോയ് പറഞ്ഞു.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകള്‍ രജിസ്ട്രേഷന്‍ ഫീസായി നല്‍കുന്ന തുക എത്തിയിരുന്നത്. അതത് ദിവസം വന്നുചേരുന്ന പണം അന്നുതന്നെ പിന്‍വലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എടിഎം കേന്ദ്രീകരിച്ച്‌ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികൾ പിടിയിലായത്.

സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് പരീക്ഷകള്‍ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പിന്‍റെ സൂത്രധാരന്‍മാര്‍ നിയമപരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴില്‍ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.

അക്കൗണ്ടന്‍റുമാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, നഴ്സ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്കാണ് രണ്ട് വ്യാജ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷന്‍ ഫീസ് സ്വരൂപിച്ചത്. ഈ സൈറ്റുകളുടെ ലിങ്കുകള്‍ ചേര്‍ത്ത് 15 ലക്ഷത്തോളം പേര്‍ക്ക് സംഘം എസ്‌എംഎസുകള്‍ അയച്ചിരുന്നതായും ഡെല്‍ഹി പൊലീസ് പറഞ്ഞു.

യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്സൈറ്റുകളുടെ രൂപകല്‍പന. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു. 500 രൂപ രജിസ്ട്രേഷന്‍ ഫീസായി അടച്ച ഒരു തൊഴില്‍ അന്വേഷകന്‍ തുടര്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. 100 മുതല്‍ 500 രൂപ വരെയാണ് സംഘം രജിസ്ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നത്.