ദുബായ്: ഐപിഎല്ലില്‍ ചെന്നൈക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് ജയം. ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ രണ്ടാം ജയമാണ് ഹൈദരാബാദിന്റേത്.
കളിക്കളത്തിൽ ക്രിക്കറ്റ് ആരാധകർക്ക് അത്ര പരിചിതമല്ലാത്ത ചില കാഴ്ച്ചകൾ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് - ഹൈദരാബാദ് സൺറൈസേഴ്സ് മത്സരത്തിനിടെ കണ്ടു.
ഏത് ഗ്രൗണ്ടിലും ഏത് ഫീൽഡറുടെ കൈകളെയും വെല്ലുവിളിച്ച് രണ്ട് റൺ ഓടിയെടുക്കുന്ന എം.എസ്. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓട്ടക്കാരൻ പ്രയാസപ്പെടുന്ന രംഗമായിരുന്നു അത്.
മത്സരം അവസാനിച്ചതിന് പിന്നാലെ ട്വിറ്റർ മുഴുവൻ ചർച്ച ചെയ്തതും ഇതാണ്. എെൻറ ധോണി ഇതല്ല, എെൻറ ധോണി ഇങ്ങനെയല്ല എന്നാണ് ആരാധകർ വിലപിക്കുന്നത്.
ദുബൈയിലെ കനത്ത ചൂടും നിര്‍ജലീകരണവുമാണ് ധോണിയെ ക്ഷീണിതനാക്കിയത്. ഇന്നിങ്സിെൻറ 19ാം ഓവറിൽ ഖലീൽ അഹ്മദിെൻറ ആദ്യത്തെ മൂന്ന് പന്തുകളിൽ നിന്ന് ഒരു ഫോറും രണ്ട് ഡബിളുകളും സഹിതം എട്ട് റൺസ് നേടിയ ശേഷമാണ് ധോണി അവശനായത്.
ശേഷം ചെന്നൈയുടെ ഫിസിയോയെ സഹായത്തിനായി വിളിക്കുകയായിരുന്നു. കമേൻററ്റർമാർ പേശിവലിവാണെന്ന് കരുതിയെങ്കിലും തളർച്ച അനുഭവപ്പെട്ടതിനാലാണ് ഫിസിയോയെ വിളിച്ചതെന്ന് ധോണി മത്സരശേഷം വ്യക്തമാക്കി
26 പന്തില്‍ 51 റണ്‍സെടുത്ത പത്തൊമ്പതു വയസുകാരന്‍ പ്രിയം ഗാര്‍ഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഗാര്‍ഗിന്റെ കന്നി ഐപിഎല്‍ അര്‍ധസെഞ്ച്വറിയാണിത്. 24 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയും ഹൈകദരാബാദിനായി തിളങ്ങി. ചെന്നൈക്കായി ദീപക് ചാഹര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ഷാര്‍ദൂല്‍ താക്കൂര്‍, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ചെന്നൈക്കായി രവീന്ദ്ര ജഡേജ അര്‍ധസെഞ്ച്വറി നേടി. 36 പന്തില്‍ 47 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോണി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ടി നടരാജന്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം മത്സരത്തോടെ ധോണി മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം. ഇന്നത്തേതുള്‍പെടെ 194 ഐപിഎല്‍ മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്.