Home Featured എല്‍ദോസ് കുന്നപ്പിള്ളി എവിടെയന്നറിയില്ല; ഫോണില്‍ കിട്ടുന്നില്ലെന്ന് വി.ഡി സതീശന്‍

എല്‍ദോസ് കുന്നപ്പിള്ളി എവിടെയന്നറിയില്ല; ഫോണില്‍ കിട്ടുന്നില്ലെന്ന് വി.ഡി സതീശന്‍

0
എല്‍ദോസ് കുന്നപ്പിള്ളി എവിടെയന്നറിയില്ല; ഫോണില്‍ കിട്ടുന്നില്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ പൊലീസ് ബലാല്‍സംഗക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്നും ഒളിവില്‍ പോകേണ്ട സാഹചര്യമില്ലെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. എല്‍ദോസിന്റെ പ്രതികരണം ലഭിച്ച ശേഷം മാത്രമേ വിഷയത്തില്‍ നടപടിയുണ്ടാകൂ എന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിയ്ക്കുന്നത് സ്ത്രീപക്ഷ നിലപാടാണ്. എല്‍ദോസിനെ സംരക്ഷിക്കുന്ന ഒരു നിലപാടും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കണമെങ്കില്‍ എല്‍ദോസിന്റെ വിശദീകരണം ലഭിക്കണം. ഇന്നോ നാളെയോ വിശദീകരണം ലഭിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരായ നടപടിയ്ക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. അറസ്റ്റ് ഉണ്ടായാല്‍ വിവരം സ്പീക്കറെ അറിയിച്ചാല്‍ മതി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട സാമാന്യമര്യാദകളുണ്ട്. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നും ഷംസീര്‍ പറഞ്ഞു. ജനപ്രതിനിധിയായതിനാല്‍ തുടര്‍നടപടിയ്ക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇതിനിടെ എല്‍ദോസ് കുന്നപ്പള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി എം.എല്‍.എ ഒളിവിലാണ്. എല്‍ദോസ് കുന്നപ്പിള്ളി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നില്ല. എം.എല്‍.എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ബലാല്‍സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here