
കണ്ണൂർ: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെവി തോമസിന് രക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ വി തോമസിന് എന്തു പറ്റും എന്നതാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ഒരു ചുക്കും സംഭവിക്കില്ല എന്ന് ബോധ്യമുണ്ടെന്ന് പിണറായി പറഞ്ഞു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാർ വേദിയിലായിരുന്നു പിണറായിയുടെ പരിഹാസം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചത്.
അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായിയി തന്നെയാണ് പങ്കെടുക്കുന്നത് . അദ്ദേഹം പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍ പറഞ്ഞു. കെ വി തോമസ് പങ്കെടുക്കില്ല എന്നും ചിലര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. നാളെയും വലുതായൊന്നും സംഭവിക്കാനും പോകുന്നില്ല. എങ്കിലും നാളെയെക്കുറിച്ച് ഒരു പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല’ – പിണറായി ഹാസ്യരൂപേണ പറഞ്ഞു.
അതേസമയം തോമസിനെ
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനേക്കാള്‍ വലിയ സ്റ്റാര്‍ എന്ന രീതിയിലാണ് പിണറായി അടക്കം സി പി എം നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ വാര്‍ത്താ പ്രാധാന്യം കൊടുത്തത് പ്രൊഫസര്‍ തോമസ് പങ്കെടുത്തതാണെന്നുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചത് . പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു നേരേ പിണറായി തൊടുത്തത്.