Home Featured കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കി

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കി

0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ ചുമത്തിയ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് കോടതി ഒഴിവാക്കി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി, വിചാരണയ്ക്കായി ഹാജരാകാനും ഇരുവരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഈ ഉത്തരവ്.

പ്രതികള്‍ക്കെതിരെ ഇനി വാഹനാപകടക്കേസ് മാത്രമേ നിലനില്‍ക്കൂ. കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 20-ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിക്കും. അന്ന് രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണം. കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിക്കും.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ജോലി കഴിഞ്ഞ് ബൈക്കില്‍ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ അമിതവേഗതയില്‍ കാറോടിച്ച് വന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുതെറിപ്പിച്ചത്. കാറില്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. വഫയുടെ പേരിലുള്ളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here