Home Featured കോവിഡ് കാലത്ത് മൂന്നിരട്ടിവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങി; കെ.കെ.ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം

കോവിഡ് കാലത്ത് മൂന്നിരട്ടിവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങി; കെ.കെ.ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം

0

തിരുവനന്തപുരം: കൊറോണക്കാലത്ത് അധികവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം. കെ.കെ.ശൈലജയും മരുന്ന് വാങ്ങലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിര്‍കക്ഷികള്‍. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ലോകായുക്ത കേസ് ഫയലില്‍ സ്വീകരിച്ചത്.

കെ.കെ.ശൈലജയ്ക്ക് നോട്ടീസ് നല്‍കുകയോ അവര്‍ക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഡിസംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരുടെ പരാതിയിലാണ് നടപടി. കൊറോണവ്യാപനത്തിന്റെ തുടക്കകാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ എസ്. നായര്‍ ലോകായുക്തയില്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here