Home National ഗാംബിയയിലെ 66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കഫ് സിറപ്പ് നിര്‍മ്മാണ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഗാംബിയയിലെ 66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കഫ് സിറപ്പ് നിര്‍മ്മാണ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

0
ഗാംബിയയിലെ 66 കുട്ടികളുടെ മരണം; ഇന്ത്യന്‍ കഫ് സിറപ്പ് നിര്‍മ്മാണ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച ചുമയ്ക്കുള്ള നാല് കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഹരിയാന ആസ്ഥാനമായ മെയ്ഡിന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രൊമെതാസിന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍കോള്‍ഡ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

ഹരിയാനയിലെ സോനെപത്തിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണവിധേയമാകുന്നത്. ഇതുവരെ, ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് കമ്പനി ലോകാരോഗ്യ സംഘടനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ല. എന്നാല്‍, ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അമിതമായ അളവില്‍ ഡൈഎഥിലീന്‍ ഗ്ലൈക്കോളും എഥിലിന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചത്. ഈ പദാര്‍ത്ഥങ്ങള്‍ വിഷാംശമുള്ളതും മാരകമായേക്കാവുന്തുമാണ്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, തലവേദന, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമായേക്കാം.

ഈ ഉല്‍പ്പന്നങ്ങള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നാണ് പ്രാഥമിക വിവരം. ആരോപണങ്ങളോട് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സിറപ്പുകള്‍ പശ്ചിമാഫ്രിക്കക്ക് പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ആഗോളതലത്തില്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here