Home News മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മുകളുടെ മുന്നില്‍ വെച്ച് പിതാവിന് മര്‍ദ്ദനമേറ്റ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മകളുടെ മുന്നില്‍വെച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ പറഞ്ഞു. മര്‍ദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യവും ശബ്ദവും പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കൂടി അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയത്.

പ്രതികളായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാജീവനക്കാരന്‍ എസ്.ആര്‍. സുരേഷ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇവരെല്ലാം വിവിധ യൂണിയനുകളില്‍ നേതാക്കളും അംഗങ്ങളുമാണ്.

ഈ മാസം 20-ാം തീയതിയാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനന് മകള്‍ രേഷ്മയുടെ മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റത്. കണ്‍സെഷന്‍ കാര്‍ഡ് ചോദിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കം പിന്നീട് മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദമായതിനെത്തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഉടന്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here