Home News സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം; കേരളത്തിലാകെ 148 ആയി

സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം; കേരളത്തിലാകെ 148 ആയി

0
സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം; കേരളത്തിലാകെ 148 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏഴ് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്.എച്ച്.സി കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്.എച്ച്.സി ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരമായി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ടു സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എസ് അംഗീകാരം നേടിയിട്ടുള്ളത്.

പാലക്കാട്-സി.എച്ച്.സി കടമ്പഴിപ്പുറം 86%, കോട്ടയം-എഫ്.എച്ച്.സി വാഴൂര്‍ 93%, പാലക്കാട്-പി.എച്ച്.സി ശ്രീകൃഷ്ണപുരം 94%, കാസര്‍കോട്-പി.എച്ച്.സി വലിയപറമ്പ് 90%, കോട്ടയം-യു.പി.എച്ച്.സി പെരുന്ന 93.70%, കാസര്‍കോട്-പി.എച്ച്.സി കയ്യൂര്‍ 95%, പി.എച്ച്.സി കരിന്ദളം 94% എന്നീ കേന്ദ്രങ്ങള്‍ക്കാണ് മൂന്നു വര്‍ഷത്തിന് ശേഷം പുനഃഅംഗീകാരം ലഭിച്ചത്.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ എട്ടു വിഭാഗങ്ങളായി 6,500 ഓളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാ, സംസ്ഥാന, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.

ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. മൂന്നു വര്‍ഷ കാലാവധിയാണുള്ളത്. മൂന്നു വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കുമെന്നു മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here